വയനാട്ടില്‍ കോണ്‍ഗ്രസിന്റെ കൊടിയ്‌ക്കൊപ്പം ലീഗിന്റെ കൊടി കൂട്ടിക്കെട്ടിയില്ല എന്ന് നോക്കി പിണറായി വിജയന്‍ വിഷമിക്കേണ്ട കാര്യമില്ല. വയനാട് കടന്ന് തൊട്ടപ്പുറത്ത് ഗൂഢല്ലൂരെത്തുമ്പോള്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും കൊടിക്കൊപ്പം കൂട്ടിക്കെട്ടിയ സിപിഎമ്മിന്റെ കൊടി കാണാം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വക്താവ് അക്കാര്യം വ്യക്തമാക്കിയതാണ്. കോണ്‍ഗ്രസ് ബിജെപിയെ തോല്‍പ്പിക്കാന്‍ നോക്കുകയാണ്. എന്നാല്‍ കേരളത്തില്‍ സിപിഎം കയ്യും കാലുമിട്ട് അടിക്കുകയാണ്
ഒറ്റക്ക് പല സീറ്റും ജയിക്കാൻ പറ്റുന്ന പാർട്ടിയാണ് ലീഗ്. കോൺഗ്രസിന് ഒറ്റയ്ക്ക് നിന്നാൽ ഒരു സീറ്റുപോലും ലഭിക്കില്ല. ലീഗിന്റെ തണലിലാണ് കോൺഗ്രസ് ജയിക്കുന്നത്.'- ഇ പി ജയരാജന്‍ പറഞ്ഞു. അതേസമയം, ഇപിയ്ക്ക് മറുപടിയുമായി പി കെ കുഞ്ഞാലികുട്ടി രംഗത്തെത്തി.
ഇന്ന് കണ്ണൂരില്‍വെച്ച് നടക്കുന്ന എംവിആര്‍ അനുസ്മരണ സെമിനാറില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹത്തിന്റെ മകന്‍ നികേഷ് കുമാര്‍ എന്നെ ക്ഷണിച്ചിരുന്നു. എനിക്ക് എംവിആറുമായുളള അടുപ്പംവെച്ച് വരാമെന്ന് ഞാന്‍ സമ്മതിച്ചു. എന്നാല്‍ മാധ്യമങ്ങള്‍ ഞാന്‍ ഇടതുപക്ഷ വേദിയില്‍ പങ്കെടുക്കുന്നുവെന്ന രീതിയില്‍ വാര്‍ത്ത വളച്ചൊടിച്ചു
ഇത് ലീഗും സിപിഎമ്മും തമ്മിലുളള മുന്നണി വിഷയമല്ല. കോണ്‍ഗ്രസ് അതിനെ അങ്ങനെ കാണേണ്ടതില്ല. ഫലസ്തീന്‍ വിഷയത്തില്‍ സഹകരിക്കാന്‍ കഴിയുന്ന ആര്‍ക്കും പങ്കെടുക്കാം. ലീഗ് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. എല്ലാ വിഭാഗം ആളുകളും പങ്കെടുക്കേണ്ട പരിപാടിയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.
മുസ്ലീം ലീഗ് മുന്നണി മര്യാദ പാലിക്കുന്ന പാര്‍ട്ടിയാണ്. സിപിഎം ക്ഷണിച്ച റാലിയില്‍ പങ്കെടുക്കാത്തത് ഞങ്ങള്‍ യുഡിഎഫ് മുന്നണിയുടെ ഭാഗമായതിനാലാണ്. സിപിഎമ്മിന്റെ റാലി വിജയമാകട്ടെ. റാലിയില്‍ മതസംഘടനകളൊക്കെ പങ്കെടുക്കുന്നുണ്ട്. എല്ലാവരും കൂടുതല്‍ ശക്തിയും പിന്തുണയും സംഭരിച്ച് ഫലസ്തീനെ പിന്തുണയ്ക്കുന്നതില്‍ ഞങ്ങള്‍ക്കും സന്തോഷമുണ്ട്.
കേരളത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടാകാവുന്നതാണ് എന്നും ഉണ്ടായാല്‍ അത് നമ്മളെ എത്രമാത്രം മുള്‍മുനയില്‍ നിര്‍ത്തും എന്നതും ഇന്നലെ മനസിലായി. സര്‍ക്കാരും പ്രതിപക്ഷവും ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങനെ പെരുമാറും എന്നുളളതും മനസിലായി.
രാജ്യാന്തരതലത്തില്‍ ശ്രദ്ധ കൊണ്ടുവരാനാണ് തരൂരിനെ കൊണ്ടുവന്നത്. പലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണെന്ന് തരൂര്‍ തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞ എന്തെങ്കിലും ഒരുവാക്കില്‍ പിടിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യമെന്ന ലക്ഷ്യം ഇല്ലാതാക്കരുത്
സമസ്തയും ലീഗും തമ്മിലുളള ബന്ധം ദൃഢമാണെന്ന് സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും വ്യക്തമാക്കിയതാണ്. ഇപ്പോള്‍ നടക്കുന്ന പ്രസ്താവന യുദ്ധങ്ങള്‍ അവസാനിപ്പിക്കാവുന്നതേയുളളു. അത് അവസാനിപ്പിക്കേണ്ടതുമാണ്. ഇത് സംബന്ധിച്ച പരസ്യപ്രസ്താവനകള്‍ ഇനി തുടരേണ്ടതില്ല. ഇതിലിനി കൂടുതല്‍ ചര്‍ച്ചയും സംസാരവും ആവശ്യമില്ല.'- പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇടതുസര്‍ക്കാരിന്റെ ഭരണത്തിനെതിരായ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിസ്മയിപ്പിക്കുന്ന വിജയമാണിതെന്നും ഈ വിജയം യുഡിഎഫിന്റെ ആത്മവിശ്വാസം കൂട്ടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രതിപക്ഷത്തുളള നേതാക്കളെയെല്ലാം ഓരോരോ കേസുകളില്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കമെന്നും ബ്രിട്ടീഷുകാരുടെ കാലത്ത് ജയിലില്‍ പോയതിന് തുല്യമാണ് പിണറായി വിജയന്റെ കാലത്ത് ജയിലില്‍ പോകുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു
പി കെ ഫിറോസിന്റെ അറസ്റ്റ് ഭരണകൂട ഭീകരതയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അറസ്റ്റിനെതിരെ സംസ്ഥാനത്ത് അതിശക്തമായ പ്രതിഷേധമുയരുമെന്നും യുഡിഎഫ് നിയമനടപടി സ്വീകരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
'ബിജെപിക്കെതിരെ പോരാട്ടം നടത്താന്‍ കോണ്‍ഗ്രസിനുമാത്രമേ സാധിക്കൂ. ബിജെപി വിരുദ്ധ രാഷ്ട്രീയം പറയുന്ന സിപിഎം കോണ്‍ഗ്രസിനൊപ്പം ഈ പോരാട്ടത്തില്‍ അണിനിരക്കുകയാണ് വേണ്ടത്'- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംഘടനയില്‍ നിരന്തരമായി അച്ചടക്ക ലംഘനം നടത്തിവരുന്ന സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പാര്‍ട്ടിയില്‍ വഹിക്കുന്ന എല്ലാ പദവികളില്‍നിന്നും അന്വേഷണവിധേയമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തു എന്നാണ് പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയിലൂടെ മുസ്ലീം ലീഗ് അറിയിച്ചത്.
കുഞ്ഞാലിക്കുട്ടി സാഹിബ് ഈ സര്‍ക്കാരിനെതിരെയുളള എത്ര പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി, എത്ര പ്രതിഷേധങ്ങളില്‍ പങ്കെടുത്തു എന്ന് നിങ്ങള്‍ക്കറിയാമല്ലോ? ഇത്തരം വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതല്ലേ
കയ്യിലൊരു വടി കിട്ടിയാല്‍ നിരന്തരം അതുകൊണ്ട് അടിക്കേണ്ട സംഘടനയൊന്നുമല്ല സമസ്ത കേരളാ ജമീയത്തുല്‍ ഉലമ. ചരിത്രം അറിയാവുന്നവര്‍ക്ക് അറിയാം. മത സാംസ്‌കാരിക- സാമൂഹ്യ മേഖലകളിലും വിദ്യാഭ്യാസ മേഖലകളിലുമെല്ലാം അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍
മതേതര കേരളം നേരിട്ട ഏറ്റവും വലിയ പരീക്ഷണം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു. കേരളത്തെ വർഗീയമായി വിഭജിച്ചു രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമം പരിവാരം ഏറ്റവും ശക്തിയായി നടത്തിയത് ആ തെരഞ്ഞെടുപ്പിലാണ്.
ഇ പി ജയരാജന്‍ പൊതുവായി പറഞ്ഞതാണ് എന്നാണ് തോന്നുന്നത്. ഞങ്ങള്‍ അതേപ്പറ്റി ചര്‍ച്ച ചെയ്യേണ്ട സാഹചര്യം നിലവിലില്ല. സി പി എം ഈ വിഷയം ചര്‍ച്ച ചെയ്തതായും കരുതുന്നില്ല. നില്‍ക്കുന്നിടത്ത് ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടി എന്ന നിലയ്ക്ക് മുന്നണിമാറ്റത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല.
ജനകീയാസൂത്രണത്തിന്‍റെ രണ്ടാംഘട്ട പരിശീലനവേളയിൽ പുറത്തിറക്കിയ കൈപ്പുസ്തകത്തിൽ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പരാമർശിക്കുന്ന ഭാഗം വിവാദമായപ്പോള്‍ കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ താന്‍ ആദ്യം വിളിച്ചത് കുഞ്ഞാലിക്കുട്ടിയെയായിരുന്നുവെന്നും ഐസക് ഓര്‍ക്കുന്നു.
യുഡിഎഫ് പ്രവര്‍ത്തകര്‍ അവസാനം വരെ കൗണ്ടിംഗ് ഹാളില്‍ ഉണ്ടാവണം. പോസ്റ്റല്‍ വോട്ട് ക്രിത്രിമം, കൗണ്ടിംഗ് വോട്ടുകള്‍ മാറ്റിയെഴുതുന്നതടക്കമുള്ള വേലകള്‍ നേരത്തെ നടത്തിയിരുന്നു. പ്രവര്‍ത്തകര്‍ വിജിലന്റായിരിക്കണം. പത്തോ പതിനഞ്ചോ വോട്ട് എണ്ണി തോല്‍പ്പിക്കുക എന്ന പരിപാടി ഉണ്ട്
തിരുവമ്പാടി ഉള്‍പ്പെടുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്ക് മിന്നുന്ന വിജയം സമ്മാനിച്ചതില്‍ ഏറ്റവുംവലിയ പങ്കുവഹിച്ചത് ലീഗാണ് എന്നതിനാല്‍ തിരുവമ്പാടിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ലീഗിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നില്ല.